ഭാഷാബോധനവുമായി ബന്ധപ്പെട്ട വീഡിയോകൾക്കായി ://www.youtube.com/channel/UCJ5pvbS-WrXPHQ-qsSwoi-Q
About blogger

- Dr.Saritha Rajeev
- ഭാഷാബോധനവുമായി ബന്ധപ്പെട്ട വീഡിയോകൾക്കായി https://youtube.com/c/DrSarithaRajeev
Tuesday, 9 June 2020
മാതൃഭാഷാ പഠനം നേരിടുന്ന വെല്ലുവിളികൾ
മലയാളം ശ്രേഷ്ഠഭാഷാപദവിയിൽ
ദ്രാവിഡഭാഷകളിൾ തമിഴിനും കന്നടത്തിനും തെലുങ്കിനും ക്ലാസിക് പദവി നേരത്തെ കിട്ടിക്കഴിഞ്ഞു. ഇപ്പോൾ മലയാളത്തിനും. തമിഴ്-തെലുങ്ക്-കന്നട ഭാഷകളോളം തന്നെ ഒരുപക്ഷേ, അതിൽ കൂടുതലോ പഴക്കമുള്ള ഭാഷയാണ് മലയാളം. മൂലദ്രാവിഡഭാഷയുടെ സ്വനപരവും രൂപിമപരവുമായ സ്വഭാവങ്ങൾ മിക്കവയും പരിരക്ഷിച്ചുപോരുന്ന ഭാഷയാണിത്. ഒരു ഭാഷയ്ക്ക് ക്ലാസിക്കൽ പദവി നല്കുന്നതിനായി ഭാരതസർക്കാർ അംഗീകരിച്ചിട്ടുള്ള മാനദണ്ഡങ്ങളെല്ലാം സംതൃപ്തിപ്പെടുത്തുന്ന ഭാഷയാണ് മലയാളം. ഭാഷാശാസ്ത്രപരമായ ഈ വസ്തുതയ്ക്ക് ഊന്നൽനല്‍കിക്കൊണ്ടാണ് മലയാളത്തിന് ക്ലാസിക്കല്‍ പദവി നല്കണമെന്ന് രേഖകളുടെ അടിസ്ഥാനത്തില്‍ കേരളസർക്കാർ ആവശ്യപ്പെട്ടത്.
1500 വർഷത്തിനുമേൽ പഴക്കമുള്ള ഭാഷകള്ക്കാണ് കേന്ദ്രസർക്കാർ ക്ലാസിക് ഭാഷാപദവി നല്കുക. ദ്രാവിഡഭാഷാഗോത്രത്തിൽല്പ്പെട്ട തമിഴ്, കന്നട, തെലുങ്ക്, മലയാളം ഭാഷകൾ മാത്രമെ ഇത്രത്തോളം പഴക്കമുള്ളൂ. സാഹിത്യപ്പെരുമയുടെ കാര്യത്തിൽ മലയാളത്തിന്റെ സ്ഥാനം ഇന്ത്യൻ ഭാഷകളിൽ മൂന്നാമതാണ്. ആധുനിക സാഹിത്യത്തിന്റെ കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ ഭാഷകൾ മലയാളവും കന്നടവും ബംഗാളിയുമാണ്.
ജനസംഖ്യാനുപാതികമായി പരിശോധിച്ചാൽ ദ്രാവിഡഭാഷകളിൽ
മലയാളത്തിന്റെ സ്ഥാനം നാലാമതാണ്.
സ്വന്തം ലിപിയും സാഹിത്യവും മാനദണ്ഡമാക്കി യുനസ്കോ തയ്യാറാക്കിയിട്ടുള്ള
ഭാഷാപട്ടികയില്‍ 26-മത് സ്ഥാനമാണ് മലയാളത്തിനുള്ളത്. മൂന്നേമുക്കാൽ കോടിയോളം ജനങ്ങളുടെ മാതൃഭാഷയാണിത്. മലയാളം
മാതൃഭാഷയായിട്ടുള്ള ഭൂവിഭാഗമാണ് കേരളം. മലയാളികളിൽ
96.56 ശതമാനം പേര് മലയാളം മാതൃഭാഷയായി ഉപയോഗിക്കുന്നു.
മാതൃഭാഷാ ഉപയോഗം തമിഴിൽ 89 ഉം തെലുങ്കിൽ
85 ഉം കന്നടത്തിൽ 63 ഉം ശതമാനമാണ്.
'കേരളം' എന്ന വാക്ക് കാണുന്ന ഏറ്റവും പഴയ രേഖ അശോകന്റെ രണ്ടാംശാസനമാണ്. ബി.സി. 300-270-ൽ എഴുതിയ ഈ ശാസനത്തിൽ
'കേതലപുത' എന്ന് പരാമർശിച്ചിട്ടുള്ളത് കേരളത്തെപ്പറ്റിയാണ്. ക്രി.വ. ഒന്നും രണ്ടും നൂറ്റാണ്ടുകളിൽ കേരളത്തെപ്പറ്റി തങ്ങളുടെ ഗ്രന്ഥങ്ങളിൽ
പ്ലിനിയും ടോളമിയും പെരിപ്ലസ്കാരനും കേരബത്രോസ് എന്ന വാക്കിലൂടെയാണ് പരാമർ ശിച്ചിട്ടുള്ളത്. 'കേതലപുത'യാണ് വിദേശികളുടെ 'കേരബത്രോസ്' ദക്ഷിണേന്ത്യന്‍ ഭാഷകളിൽ കകാരം ചാകരമാകുന്ന
വർ പരിണാമം ഉടലെടുക്കുന്നതിന് മുമ്പുതന്നെ
കേരളം എന്ന പദമുണ്ടയിരുന്നു. കകാര ചാകര വികാരം സംഭവിച്ചതിനുശേഷമാണ്
ചേരം, ചേരമാൻ, ചേരലാതൻ തുടങ്ങിയ പദങ്ങൾ ഉണ്ടായത്. കേതലപുതയുടെയും
ചേരമാന്റെയും അർ ത്ഥം ഒന്നുതന്നെ. ചേരമകനാണ് ചേരമാൻ.
കേതലപുത കേരളപുത്രനാണ്.
തമിഴ്നാട്ടിലെ തേനിയിൽ നിന്ന ലഭിച്ച പുളിമാങ്കൊമ്പ് വിരക്കൽ ലിഖിതം, എടയ്ക്കൽ ലിഖിതങ്ങൾ,
പട്ടണം ലിഖിതങ്ങൾ, നിലമ്പൂരിലെ നെടുങ്കയം ലിഖിതം
എന്നിവ മലയാളത്തിന് 1500 വ ർഷത്തിനുമേൽ പഴക്കമുണ്ടെന്ന് തെളിയിക്കുന്ന രേഖകളാണ്. ഭദ്രകാളിപ്പാട്ടിലെ 'കേശാദിപാദസ്തുതി'ക്കും 'യാത്രക്കളി'യിലെ നാലുപാദത്തിനും
ക്രി.വ. ആറാം നൂറ്റാണ്ടോളം പഴക്കമുണ്ട്. സംഘകാലസാഹിത്യം കേരളത്തിനും കൂടി
അവകാശപ്പെട്ടതാണ്. സംഘകാലകവികളിൽ നാല്പത്തഞ്ചോളം പേര്
കേരളീയരാണ്. ചിലപ്പതികാരവും ഐങ്കുറൂനൂറും പതിറ്റുപ്പത്തും
കേരളത്തിന്റെ സംഭാവനയാണ്. സംഘകൃതികളിലെ ഭാഷയില്‍ മലനാട്ടുവഴക്കങ്ങൾ ധാരാളമുണ്ട്. സംഘകൃതികളിലെ ഭാഷയിൽ
നിന്ന് തെളിയുന്ന ഒരു വസ്തുത തമിഴ്, മലയാളഭാഷകൾക്ക് പൊതുവായ ഒരു
പ്രാക്ഭാഷയുണ്ടായിരുന്നുവെന്നാണ്. ഈ പൊതുപ്രാക്ഭാഷയി ൽ നിന്ന് സ്വതന്ത്രമായി ഉരുത്തിരിഞ്ഞവയാണ് ഇന്നത്തെ തമിഴും മലയാളവും.
തൊല്ക്കാപ്പിയത്തിലെ ഭാഷാനിയമങ്ങളിൽ ചിലത് ഇന്നത്തെ
തമിഴിൽ അപ്രസക്തമായിരിക്കെ ഇന്നത്തെ മലയാളത്തിൽ അവ പ്രസക്തമായിരിക്കുന്നു എന്ന വസ്തുത
മലയാളഭാഷയുടെ പ്രാക്തനയ്ക്ക് തെളിവാണ്.
നമ്മുടെ ഭാഷാചരിത്രത്തിലേയ്ക്ക് വെളിച്ചം
വീശുന്ന സംഘസാഹിത്യം എന്നുപറഞ്ഞാൽ പൂർവ്വ ദ്രാവിഡഭാഷയിൽ പറയപ്പെട്ട ഒന്നായിരുന്നു എന്നാണ്.
പൂർണ്ണമായും എഴുതിവെയ്ക്കുന്ന രീതി അന്നുണ്ടയിരുന്നില്ല. വായ്മൊഴി
സാഹിത്യമായാണ് ഈ കൃതികൾ ആദ്യം രൂപംകൊണ്ടത്. അതിനും ഏറെ കഴിഞ്ഞാണ്
ഇവ രേഖപ്പെടുത്തിവെച്ചത്. ഈ കാലഘട്ടത്തിലെ പ്രമുഖ കൃതി ചിലപ്പതികാരമാണ്.
ചിലപ്പതികാരം കേരളത്തിന്റെ മണ്ണിൽ രചിക്കപ്പട്ടതാണ്. അതിൽ ചാക്യാന്മാരെക്കുറിച്ചും ചേരരാജാക്കന്മാരെക്കുറിച്ചും പറയുന്നുണ്ട്.
ചിലപ്പതികാരം ചേരൻ ചെങ്കുട്ടുവൻ എന്ന
ചേരരാജാവിന്റെ കഥയാണ്.
ഇത് ചേരതലസ്ഥാനമായ വഞ്ചിയിൽ നടന്ന സംഭവമായാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കുണവായില്കോട്ടം എന്ന സ്ഥലത്തുവെച്ചാണ് ഇത് രചിക്കപ്പെട്ടതെന്ന്
ആമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. ബ്രാഹ്മണേതരക്ഷേത്രങ്ങള്ക്കാണ് പല ഭാഷയിൽ കോട്ടം എന്നു പറഞ്ഞിരുന്നത്. ഈ കുണവായി
കോട്ടം എന്നത് തൃക്കണ്ണാമതിലകമാണ്. ഇന്നത് ലോപിച്ചു ലോപിച്ച്
മതിലകം എന്നുമാത്രമായിട്ടുണ്ട്. ഈ പ്രദേശം ഇന്നത്തെ കൊടുങ്ങല്ലൂരിന്
സമീപമാണ് അവശിഷ്ടമൊക്കെ ഇന്നുമുണ്ട്. പക്ഷേ, ഇവിടെ ഉദ്ഖനനം നടന്നിട്ടില്ല. നിരീക്ഷണങ്ങൾ നടന്നിട്ടുണ്ട്.
ഇവിടെയൊക്കെ ഉദ്ഖനനം നടക്കേണ്ടതാണ്. ഇത്തരത്തില്‍
വിലയിരുത്തിയാല്‍ മലയാളഭാഷ ആദിദ്രാവിഡഭാഷയിൽ നിന്ന്
ഉരുത്തിരിഞ്ഞുവന്നിട്ടുള്ളതാണെന്ന് നിസ്സംശയം പറയാം.
ഇത്തരത്തിൽ ഉരുത്തിരിഞ്ഞുവന്നിട്ടുള്ളതാണ് തമിഴ്ഭാഷയും. ഈ രണ്ടുഭാഷയ്ക്കും കാര്യമായ
വികാസമുണ്ടായിട്ടുണ്ട്. ഇപ്പോൾ തമിഴ്നാടെന്ന ഭൂവിഭാഗത്തുണ്ടായിരുന്ന
ഭാഷയിൽ വലിയ മാറ്റം സംഭവിച്ചിട്ടില്ല. സംഘകാലസാഹിത്യത്തിലെ ഭാഷയും തമിഴ്ഭാഷയും രണ്ടും വ്യത്യസ്തമാണ്.
തമിഴ്ഭാഷയുടെ വ്യാകരണം ഉപയോഗിച്ച് സംഘകാലകൃതിയെ മനസ്സിലാക്കാൻ സാധിക്കില്ല.
പക്ഷേ, തമിഴിനെ അപേക്ഷിച്ച് നോക്കിയാൽ മലയാളഭാഷയ്ക്ക്
ശക്തമായ വ്യതിയാനങ്ങൾ വന്നു. ബ്രാഹ്മണരുടെ നമ്പൂതിരിമാരുടെ കുടിയേറ്റം
അവരുടെ രാജാധികാരം, അവരുടെ പാണ്ഡിത്യം എന്നിവയ്ക്കനുസരിച്ച് മലയാളഭാഷയിലും
വലിയ മാറ്റങ്ങൾ സംഭവിച്ചു. സംസ്കൃതത്തിന്റെ അധിനിവേശം മലയാളഭാഷയിൽ കൂടുതലുണ്ടായി.
അതിനാൽ തന്നെ മലയാളം ആദിദ്രാവിഡഭാഷയില്പ്പെട്ടതല്ലെന്ന് ഒറ്റനോട്ടത്തിൽ തോന്നാം. എന്നാല്‍ വിശദമായി പഠിച്ചാൽ കേരളത്തിലെ ഭാഷ സംഘകാലസാഹിത്യത്തിൽ
നിന്നും വളര്ന്നിട്ടുള്ള ഭാഷയാണെന്ന് കാണാൻ സാധിക്കും.
നാട്യശാസ്ത്രത്തെ അനുപദം ദീക്ഷിക്കുന്ന
ഏകദൃശ്യകല കേരളത്തിലെ കൂടിയാട്ടമാണ്. ഈ ദൃശ്യകലയുടെ പ്രയോഗസംബന്ധമായി രചിക്കപ്പെട്ടിട്ടുള്ള
ആട്ടപ്രകാരങ്ങൾക്കും ക്രമദീപികകൾക്കും ഉള്ള പഴക്കം എത്രയെന്ന് നിർണ്ണ യിക്കപ്പെട്ടിട്ടില്ല. ചിലപ്പതികാര കാലത്തോളം ഈ
ഗ്രന്ഥങ്ങൾക്ക് പഴക്കമുണ്ടാകണം. കാരണം, കൂത്തിനെപ്പറ്റി പരാമർശമുള്ള
ഏറ്റവും പ്രാചീനകൃതി ചിലപ്പതികാരമായത് തന്നെ. മലയാളത്തിന്റെ ഗദ്യസാഹിത്യവും
പദ്യസാഹിത്യവും സർ ര്വാതിശായിയായ സൃഷ്ടികളാൽ സമ്പന്നമാണ്. കൗടില്യന്റെ അര്ത്ഥശാസ്ത്രത്തിന് ആദ്യമുണ്ടായ വിവര്ത്തനവും വ്യാഖ്യാനവും
മലയാളത്തിന് അവകാശപ്പെട്ടിരിക്കുന്നു. ശാങ്കരഭാഷ്യപ്രകാരമുള്ള
ഏറ്റവും പഴയ ഭാഷാനുവാദം ഭഗവദ്ഗീതയ്ക്കുണ്ടായത് മലയാളത്തിലാണ്. പാട്ടും മണിപ്രവാളവും കിളിപ്പാട്ടും ആട്ടക്കഥയും തുള്ളലും മലയാളസാഹിത്യത്തിലെ
ഈടുറ്റ പ്രസ്ഥാനങ്ങളാണ്.
ക്ലാസിക്കെന്ന് വിശേഷിപ്പിക്കാവുന്ന വിവിധഘട്ടങ്ങൾ
മലയാളഭാഷയ്ക്കുണ്ട്. ക്രി.വ. 8-ാം നൂറ്റാണ്ടുവരെയുള്ള കാലം പ്രോട്ടോ തമിഴ്,
മലയാളത്തിന്റേതാണ്. സംഘകൃതികളും ഭദ്രകാളിപ്പാട്ടും
പുളിമാങ്കൊമ്പ്, എടയ്ക്കല്‍, പട്ടണം,
നിലമ്പൂർ ലിഖിതങ്ങളും
ഈ കാലഘട്ടത്തിന്റേതാണ്. ക്രി.വ.
800 മുതല്‍ 1300 വരെയുള്ള കാലമാണ് പ്രാചീന മലയാള
ക്ലാസ്സിക്കല്ഘട്ടം. 200-ല്‍ പരം ശിലാരേഖകൾ, ചെപ്പേടുകള്‍, ഭാഷാകൗടിലീയം,
ആട്ടപ്രകാരങ്ങൾ, ക്രമദീപികകൾ, രാമചരിതം, പ്രാചീനചമ്പുക്കൾ, പ്രാചീനമണിപ്രവാളകൃതികൾ,
ഗദ്യപ്രബന്ധങ്ങൾ എന്നിവ ഈ കാലഘട്ടത്തിന്റെ ഈടുവെപ്പുകളാണ്. ക്രി.വ. 1300 മുതല്‍
1600 വരെയുള്ള കാലം മധ്യകാലമലയാളം ക്ലാസിക്കൽ ഘട്ടമാണ്. കണ്ണശ്ശക്കവികളും പൂനംനമ്പൂതിരിയും ചെറുശ്ശേരിയും ലീലാതിലകകാരനും മധ്യകാലക്ലാസിക്കൽ
ഘട്ടത്തിൽപ്പെട്ടവരാണ്. ക്രി.വ.1600
മുതല്ക്കുള്ള കാലം ആധുനിക ഘട്ടത്തിന്റേതാണ്.
എഴുത്തച്ഛന് കൃതികളിലൂടെ ഒരു മാനവികഭാഷ സാഹിത്യരചനയ്ക്കുണ്ടായി എന്നതാണ് ഇവിടെ എടുത്തുപറയേണ്ടുന്ന
വസ്തുത. ഭാഷാപ്രയോഗത്തിൽ എഴുത്തച്ഛനെടുത്ത ഭാഷാക്രമകണക്ക് മലയാളഭാഷയെ
ഏതുപ്രയോഗവും കൈകാര്യം ചെയ്യാൻ കെല്പുള്ളതാക്കിതീർത്തു.
ഈ വസ്തുതകളെല്ലാം രേഖകളുടെ അടിസ്ഥാനത്തിൽ
സമർപ്പിച്ചിട്ടുള്ള റിപ്പോർട്ടാണ് കേരളസർ ക്കാർ കേന്ദ്രസർക്കാരിന് സമർപ്പിച്ചത്. വിദഗ്ധസമിതി
2012 ഡിസംബർ
19-ന് മലയാളത്തിന് ക്ലാസിക് പദവി ശുപാർശ ചെയ്തു. ഈ ശുപാർശ കേന്ദ്രസര്ക്കാരിന്റെ സാംസ്ക്കാരികവകുപ്പ് അംഗീകരിച്ച്
മേൽ നടപടികള്ക്കായി പ്രധാനമന്ത്രിയുടെ കാര്യാലയത്തിലേയ്ക്ക്
അയച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് മെയ് 23-ന് ചേര്ന്ന കേന്ദ്രമന്ത്രിസഭാ മലയാളത്തിന് ശ്രേഷ്ഠാഭാഷാപദവി നല്കാൻ തീരുമാനിച്ചത്.
ക്ലാസിക് പദവി ലഭിക്കുന്നതോടെ മലയാളഭാഷയുടെയും സാഹിത്യത്തിന്റെയും സംസ്കാരത്തിന്റെയയും
സമഗ്രപഠനത്തിനായി ഒരു കേന്ദ്രം കേന്ദ്രസര്ക്കാരിന്റെ മേല്നോട്ടത്തിൽ ആരംഭിക്കും. സെന്ട്രൽ
യൂണിവേഴ്സിറ്റികളിൽ മലയാളഭാഷാവിഭാഗങ്ങൾ തുടങ്ങാൻ നടപടികളുണ്ടാകും. അന്തർര്ദേശീയനിലവാരം പുലര്ത്തുന്ന ഭാഷാസാഹിത്യപഠനങ്ങൾക്കു പുരസ്കാരങ്ങൾ ഏർപ്പെടുത്തും. ഇതിനെല്ലാം ആവശ്യമായ ഫണ്ട് കേന്ദ്രസര്‍ക്കാർ അനുവദിക്കും.
വിദ്യാഭ്യാസവും ആധുനികവൽക്കരണവും
സ്വാതന്ത്ര്യാനന്തരം സാര്‍വത്രികവും സൗജന്യവുമായ വിദ്യാഭ്യാസത്തിനു വേണ്ട ഭരണപരമായ ശ്രമങ്ങൾ പുരോഗമിച്ചു. മുന്‍തലമുറയെ അപേക്ഷിച്ച് പുതുതലമുറയിൽ സ്കൂളിന്റെ പടി കാണാത്തവര്‍ അപൂര്‍വമോ അപൂര്‍വത്തില്‍ അപൂര്‍വമോ ആണ്. വിദ്യാഭ്യാസം അത്രമേല്‍ ജനകീയവും അതിജീവനത്തിന്റെ ആവശ്യോപാധിയുമായിരുന്നു. ഒരു ദശകം മുമ്പു വരെ പ്രാഥമിക വിദ്യാഭ്യാസം കൊണ്ട് മതിയാക്കുന്നവര്‍ ഏറെയായിരുന്നു. പഠനം തുടരുന്നവരില്‍ തന്നെ വലിയ ഭൂരിപക്ഷം പത്താം ക്ലാസോടെ ഔപചാരിക വിദ്യാഭ്യാസം അവസാനിപ്പിക്കുന്ന പ്രവണതക്കായിരുന്നു മുന്‍തൂക്കം. ഇപ്പോള്‍ വ്യക്തിഗത പഠനത്തിന്റെ സ്വാഭാവികമായ അതിര്‍ത്തി ഹയര്‍സെക്കണ്ടറിയോ ബിരുദമോ എങ്കിലുമായി വികസിച്ചതായി കാണാം. ഇത് പൊതുസമൂഹത്തിന് വിദ്യാഭ്യാസത്തോടുള്ള മനോഭാവത്തില്‍ വന്ന ഗുണപരമായ പരിവര്‍ത്തനത്തിന്റെ സൂചനയായെടുക്കാം. പെണ്‍കുട്ടികൾ ആണ്‍കുട്ടികളേക്കാൾ വിദ്യാഭ്യാസപരമായി ശാക്തീകരിക്കപ്പെട്ടതാണ് സമീപകാലത്തെ വിസ്മയകരമായ മാറ്റം. പഴയ തലമുറയില്‍ ആണുങ്ങളെ അപേക്ഷിച്ച് സ്ത്രീകളിലായിരുന്നു നിരക്ഷരത കൂടുതല്‍.
ഉള്ളടക്കവും രീതിശാസ്ത്രവും മാറ്റത്തിന്റെ വഴികള്‍
നിലവിലുള്ള വ്യവസ്ഥിതിയുടെ സുഗമമായ നടത്തിപ്പിനാവശ്യമായ സാംസ്കാരികവും സാമൂഹികവുമായ സാഹചര്യമൊരുക്കലും അതിനൊത്തവിധം മനുഷ്യവിഭവം പാകപ്പെടുത്തലും വിദ്യാലയ ധര്‍മമായിത്തീരുന്നു. കൊളോണിയല്‍ യുക്തികള്‍ക്കനുസൃതമായ ഉള്ളടക്കമാണ് ബ്രിട്ടീഷ് ഭരണകാലത്ത് നമ്മുടെ സ്കൂള്‍ കരിക്കുലത്തിനുണ്ടായിരുന്നത്. യൂറോ കേന്ദ്രിതമായ ജ്ഞാന വ്യവസ്ഥയില്‍ നിന്നുത്ഭവംകൊണ്ട ശാസ്ത്രമാനവിക ശാസ്ത്ര പാഠ വരികളാണ് സ്കൂള്‍ തലം മുതല്‍ സര്‍വകലാശാല തലം വരെ നാം പിന്തുടരുന്നത്.
പാശ്ചാത്യ മാതൃകയിലുള്ള ആധുനിക വിദ്യാഭ്യാസം അഭ്യസ്തവിദ്യരെ പിറന്ന നാടിന്റെ സംസ്കാരത്തില്‍ നിന്നും അകറ്റുകയും അധ്വാനത്തോടു വിമുഖതയുള്ളവരാക്കുകയും ചെയ്തു എന്ന വസ്തുതകൂടി ഇതോട് ചേര്‍ത്തു വായിക്കേണ്ടതുണ്ട്. മെക്കാളെ സായ്പ് ആഗ്രഹിച്ചതുപോലെ ‘ബ്രൗണ്‍ സായ്പു’മാര്‍ക്കാണ് ആധുനിക വിദ്യാഭ്യാസം ജന്മം നല്‍കിയത്. പാശ്ചാത്യ വല്‍കരിക്കപ്പെട്ട മനസ്സിന്റെ ഉടമകളാണ് ആധുനിക വിദ്യാഭ്യാസം ലഭിച്ചവരില്‍ ഭൂരിപക്ഷവും. ‘വൈറ്റ് കോളര്‍’ ജോലി സമ്പാദിക്കുന്നതിനുള്ള ഉപാധി മാത്രമായാണ് ആധുനിക വിദ്യാഭ്യാസം വിദ്യാഭ്യാസത്തെ നോക്കിക്കാണുന്നത്. മഹാത്മാഗാന്ധിജിയും സക്കീര്‍ ഹുസൈനും ഇന്ത്യയ്ക്കു വേണ്ടി വിഭാവന ചെയ്ത തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ഏട്ടിലെ പശുവായി ഇപ്പോഴും തുടരുന്നു. വിദ്യാര്‍ത്ഥികളെ ‘കരിയറിസ്റ്റുക’ളായി രൂപാന്തരപ്പെടുത്തുന്നതിലാണ് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം അഭിമാനം കൊള്ളുന്നത്. ഭാഷാസാഹിത്യ പഠനവും മാനവിക വിഷയങ്ങളും വിദ്യാലയത്തിന്റെ പടിക്കു പുറത്താവുന്നതാണ് ഉപരി വിദ്യാഭ്യാസ രംഗത്തെ ഏറ്റവും പുതിയ പ്രവണത. ആഗോള വിപണിക്കാവശ്യമായ ‘പ്രഫഷനലുകളെ’ ഉല്പാദിപ്പിക്കുകയാണ് നവ കൊളോണിയല്‍ കാലത്തെ വിദ്യാഭ്യാസ ധര്‍മം. വിദ്യാഭ്യാസത്തിന്റെ വര്‍ത്തമാനം ചര്‍ച്ചാവിഷയമാവുമ്പോള്‍ ഇതവഗണിക്കാനാവില്ല. വിദ്യാര്‍ത്ഥിയുടെ സര്‍വതോന്‍മുഖമായ വ്യക്തിത്വ വികാസം എന്ന ഏറെ ചര്‍വിത ചര്‍വണം ചെയ്യപ്പെട്ട വിദ്യാഭ്യാസ ലക്ഷ്യം പഴങ്കഥയാണെന്നര്‍ത്ഥം.
‘സ്കൂള്‍ നിരാസം’ എന്ന ഇവാന്‍ ഇല്ലിച്ചിന്റെ ആശയം കണക്കിലെടുത്ത് വാതില്‍പ്പുറ പഠനങ്ങള്‍ക്ക് സ്കൂൾ പാഠ്യപദ്ധതിയില്‍ ഇടം നല്‍കാന്‍ നമുക്കു സാധിച്ചു. സ്രോതസ്സുകളില്‍ നിന്നു നേരിട്ടു പഠിക്കാനുള്ള അവസരങ്ങള്‍ ഇതു വിദ്യാര്‍ത്ഥികള്‍ക്കു നല്‍കി. യഥാര്‍ത്ഥ പഠനം വിദ്യാലയത്തിന്റെ അടച്ചിട്ട മുറികള്‍ക്കകത്തല്ല എന്ന തിരിച്ചറിവില്‍ നിന്നാണ് ഈ മാറ്റം സാധ്യമായത്. പൗലോഫ്രയറുടെ ‘വിദ്യാഭ്യാസം വിമോചന’ത്തിന് എന്ന ആശയം കടമെടുത്ത് പ്രശ്നോന്നിത വിദ്യാഭ്യാസം പരീക്ഷിക്കാനും നാം ശ്രമിക്കുകയുണ്ടായി. സാമൂഹിക പ്രശ്നങ്ങള്‍ ക്ലാസ് റൂമുകളില്‍ ചര്‍ച്ചാവിഷയമാകുന്നതിനും പരിസ്ഥിതി, യുദ്ധം, സാമൂഹിക വിവേചനങ്ങള്‍ ആദിയായ പ്രശ്നങ്ങളിൽ കുട്ടികളിൽ പ്രതികരണ ബോധം വളര്‍ത്തുന്നതിനും ഇതുമൂലം സാധിച്ചു.
ബോധന രീതിശാസ്ത്രത്തില്‍ സമീപ ദശകങ്ങൾ വിപ്ലവകരമായ പരിവര്‍ത്തനങ്ങൾ കൊണ്ടുവന്നു എന്നത് എടുത്തുപറയേണ്ട നേട്ടമാണ്. അധ്യാപക കേന്ദ്രിത സമ്പ്രദായത്തില്‍ നിന്ന് പഠനം ഒരളവോളം വിദ്യാര്‍ത്ഥി കേന്ദ്രിതമായി മാറി. ആദ്യം പൊതുവിദ്യാലയങ്ങളിലും ഈയിടെയായി സി.ബി.എസ്.ഇ വിദ്യാലയങ്ങളിലും ഉണ്ടായ ഈ മാറ്റം കുട്ടിക്ക് സ്വയം പഠനത്തിനുള്ള അവസരം പ്രദാനം ചെയ്യുന്നു. വിദ്യാഭ്യാസ മനഃശാസ്ത്രത്തിലെ നൂതന ചിന്താധാരകളുമായി പൊരുത്തപ്പെടുന്ന മാറ്റങ്ങളാണ് ഈ രംഗത്തുണ്ടായിട്ടുള്ളത്. ഈ മാറ്റങ്ങളെ താഴെ പറയുംപ്രകാരം സംഗ്രഹിക്കാം.
ഒരു പാഠഭാഗം പഠിപ്പിക്കുമ്പോൾ വിവിധ ബുദ്ധിമേഖലകളിലുള്ളവരെ തൃപ്തിപ്പെടുത്തുന്നവിധം ക്ലാസ് ചിട്ടപ്പെടുത്താന്‍ പുതിയ തലമുറയിലെ അധ്യാപകർ ശ്രമിക്കുന്നു. ക്ലാസ്റൂം പ്രവര്‍ത്തനം എല്ലാ കുട്ടികള്‍ക്കും മനസ്സറിഞ്ഞ് പങ്കെടുക്കാൻ പറ്റുന്നവിധം വൈവിധ്യമുള്ളതായിരിക്കണം എന്ന നിഷ്ക്കര്‍ഷയുള്ളവരാണ് പുതിയ അധ്യാപക സമൂഹം. മുമ്പ് ഈ സാധ്യത വേണ്ടത്ര മനസ്സിലാക്കപ്പെട്ടിട്ടുണ്ടായിരുന്നില്ല.
വിദ്യാലയങ്ങള്‍:മാറുന്നമുഖച്ഛായ
വര്‍ഷാവര്‍ഷം സ്കൂളുകളുടെ കേടുപാടുകൾ തീര്‍ക്കുന്നതിനും സൗന്ദര്യവല്‍ക്കരണത്തിനും സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്നുണ്ട്. സ്കൂളുകള്‍ ശിശു സൗഹൃദപരം ആയിരിക്കണമെന്ന് നിര്‍ദേശിക്കപ്പെട്ടിരിക്കുന്നു. ‘ഒന്നാം ക്ലാസ് ഒന്നാന്തരം’ എന്ന മുദ്രാവാക്യം പൊതു വിദ്യാലയങ്ങളെ നവാഗത ഹൃദയങ്ങളെ ആകര്‍ഷിക്കുംവിധം അണിയിച്ചൊരുക്കുന്നതിനുള്ള ആഹ്വാനമായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കൈയെടുത്ത് ഈ ലക്ഷ്യം ഒരു പരിധിവരെ നിറവേറ്റുകയുണ്ടായി. ഇന്ന് പണ്ടേപ്പോലെ സ്കൂളുകള്‍ വിദ്യാര്‍ത്ഥികളെ ഭയപ്പെടുത്തി അകറ്റുന്നില്ല.
രക്ഷാകര്‍ത്താക്കളുടെപങ്കാളിത്തം
പുതിയ കരിക്കുലവും സിലബസും പഠന പ്രവര്‍ത്തനങ്ങളും കുട്ടികളുടെ പഠന പ്രക്രിയയില്‍ രക്ഷിതാക്കളുടെ പങ്ക് ഊന്നിപ്പറയുന്നുണ്ട്. മുതിര്‍ന്നവരില്‍ നിന്ന് ജീവിതാനുഭവങ്ങള്‍ ചോദിച്ചു മനസ്സിലാക്കാന്‍ പാഠപുസ്തകങ്ങള്‍ പ്രേരിപ്പിക്കുന്നതു കൊണ്ടു മാത്രമല്ല ഇത്. കുട്ടികളുടെ മാനസിക വളര്‍ച്ചയില്‍ രക്ഷിതാക്കള്‍ കൃത്യമായി ഇടപെടേണ്ടതുണ്ട് എന്ന തിരിച്ചറിവും ഇതിനു പ്രേരകമാണ്. ഇപ്പോഴത്തെ രക്ഷിതാക്കള്‍ അഭ്യസ്ത വിദ്യരാണ്. കുട്ടികള്‍ പഠിക്കുന്നുണ്ടെന്നും വിദ്യാലയങ്ങളില്‍ നിന്ന് അവര്‍ക്കര്‍ഹമായത് ലഭിക്കുന്നുണ്ട് എന്നും ഉറപ്പു വരുത്തല്‍ തങ്ങളുടെ ബാധ്യതയാണെന്ന് രക്ഷിതാക്കള്‍ക്കറിയാം. അതിനാല്‍ അവരുടെ ഭാഗത്തു നിന്നുള്ള ഗുണകരമായ ഇടപെടലുകള്‍ ഇന്നുണ്ടാവുന്നുണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ രക്ഷിതാക്കളുടെ ഭാഗത്തു നിന്നുള്ള ജാഗ്രത അധികമായി ആവശ്യപ്പെടുന്നുണ്ട് എന്നുകൂടി പ്രസ്താവിക്കേണ്ടിയിരിക്കുന്നു. ദൃശ്യമാധ്യമങ്ങളും മൊബൈല്‍, നെറ്റ് തുടങ്ങിയ പുത്തന്‍ ആശയ വിനിമയോപാധികളും ഏറെ ദുരുപയോഗം ചെയ്യപ്പെടുന്നതിന്റെ തിക്തഫലങ്ങള്‍ ദിനേനെ നാം അറിഞ്ഞും അനുഭവിച്ചും കൊണ്ടിരിക്കുന്നു. രക്ഷിതാക്കളുടെ നിരന്തരം ജാഗ്രത ആവശ്യമാക്കുന്ന സാമൂഹിക സാഹചര്യമാണിത്.
സ്വാതന്ത്ര്യാനന്തരം സാര്‍വത്രികവും സൗജന്യവുമായ വിദ്യാഭ്യാസത്തിനു വേണ്ട ഭരണപരമായ ശ്രമങ്ങൾ പുരോഗമിച്ചു. മുന്‍തലമുറയെ അപേക്ഷിച്ച് പുതുതലമുറയിൽ സ്കൂളിന്റെ പടി കാണാത്തവര്‍ അപൂര്‍വമോ അപൂര്‍വത്തില്‍ അപൂര്‍വമോ ആണ്. വിദ്യാഭ്യാസം അത്രമേല്‍ ജനകീയവും അതിജീവനത്തിന്റെ ആവശ്യോപാധിയുമായിരുന്നു. ഒരു ദശകം മുമ്പു വരെ പ്രാഥമിക വിദ്യാഭ്യാസം കൊണ്ട് മതിയാക്കുന്നവര്‍ ഏറെയായിരുന്നു. പഠനം തുടരുന്നവരില്‍ തന്നെ വലിയ ഭൂരിപക്ഷം പത്താം ക്ലാസോടെ ഔപചാരിക വിദ്യാഭ്യാസം അവസാനിപ്പിക്കുന്ന പ്രവണതക്കായിരുന്നു മുന്‍തൂക്കം. ഇപ്പോള്‍ വ്യക്തിഗത പഠനത്തിന്റെ സ്വാഭാവികമായ അതിര്‍ത്തി ഹയര്‍സെക്കണ്ടറിയോ ബിരുദമോ എങ്കിലുമായി വികസിച്ചതായി കാണാം. ഇത് പൊതുസമൂഹത്തിന് വിദ്യാഭ്യാസത്തോടുള്ള മനോഭാവത്തില്‍ വന്ന ഗുണപരമായ പരിവര്‍ത്തനത്തിന്റെ സൂചനയായെടുക്കാം. പെണ്‍കുട്ടികൾ ആണ്‍കുട്ടികളേക്കാൾ വിദ്യാഭ്യാസപരമായി ശാക്തീകരിക്കപ്പെട്ടതാണ് സമീപകാലത്തെ വിസ്മയകരമായ മാറ്റം. പഴയ തലമുറയില്‍ ആണുങ്ങളെ അപേക്ഷിച്ച് സ്ത്രീകളിലായിരുന്നു നിരക്ഷരത കൂടുതല്‍. ഇന്നാകട്ടെ ബിരുദവും ബിരുദാനന്തര ബിരുദവുമുള്ള പെണ്‍കുട്ടികള്‍ക്ക് തത്തുല്യ യോഗ്യതകളുള്ള ആണ്‍കുട്ടികളെ വരന്മാരായി കിട്ടുക താരതമ്യേനെ ദുഷ്കരമായിത്തീര്‍ന്നിരിക്കുന്നു. എല്ലാ മതജന വിഭാഗങ്ങളിലും ഈ മാറ്റം ദൃശ്യമാണ്.
ഉള്ളടക്കവും രീതിശാസ്ത്രവും മാറ്റത്തിന്റെ വഴികള്‍
വിദ്യാഭ്യാസം മുഖ്യമായും ഒരു ഭരണവര്‍ഗ സ്ഥാപനമായിരിക്കുമ്പോൾ നിലവിലുള്ള വ്യവസ്ഥിതിയുടെ സുഗമമായ നടത്തിപ്പിനാവശ്യമായ സാംസ്കാരികവും സാമൂഹികവുമായ സാഹചര്യമൊരുക്കലും അതിനൊത്തവിധം മനുഷ്യവിഭവം പാകപ്പെടുത്തലും വിദ്യാലയ ധര്‍മമായിത്തീരുന്നു. അധീന വര്‍ഗ ആശയങ്ങൾ അരക്കിട്ടുറപ്പിക്കുന്നതിനാണ് പാഠപുസ്തകങ്ങള്‍ എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കൊളോണിയല്‍ യുക്തികള്‍ക്കനുസൃതമായ ഉള്ളടക്കമാണ് ബ്രിട്ടീഷ് ഭരണകാലത്ത് നമ്മുടെ സ്കൂള്‍ കരിക്കുലത്തിനുണ്ടായിരുന്നത്. യൂറോ കേന്ദ്രിതമായ ജ്ഞാന വ്യവസ്ഥയില്‍ നിന്നുത്ഭവംകൊണ്ട ശാസ്ത്രമാനവിക ശാസ്ത്ര പാഠ വരികളാണ് സ്കൂള്‍ തലം മുതല്‍ സര്‍വകലാശാല തലം വരെ നാം പിന്തുടരുന്നത്. പരിണാമവാദം ഒരു വാദം എന്നതില്‍ കവിഞ്ഞ ശാസ്ത്രീയ സത്യം എന്ന നിലയ്ക്ക് പഠിപ്പിക്കപ്പെടുന്നത് ഉദാഹരണം. വിജ്ഞാനത്തിന്റെ വിദാതാക്കള്‍ യൂറോപ്യരും വെള്ളക്കാരുമാണെന്ന അസത്യം നമ്മുടെ ചരിത്ര പാഠപുസ്തകങ്ങൾ ചരിത്ര സത്യം എന്ന വ്യാജേനെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നു. ജനസംഖ്യാ വര്‍ധനവാണ് നാമനുഭവിക്കുന്ന സാമ്പത്തിക ഞെരുക്കങ്ങള്‍ക്കെല്ലാം മൂലഹേതു എന്ന മട്ടിലുള്ള പാഠപുസ്തക പ്രസ്താവനകൾ കൊളോണിയല്‍ യുക്തികളിൽ നിന്നു നാം മോചിതരല്ല എന്നതിനുള്ള മറ്റൊരുദാഹരണമാണ്.
പാശ്ചാത്യ മാതൃകയിലുള്ള ആധുനിക വിദ്യാഭ്യാസം അഭ്യസ്തവിദ്യരെ പിറന്ന നാടിന്റെ സംസ്കാരത്തില്‍ നിന്നും അകറ്റുകയും അധ്വാനത്തോടു വിമുഖതയുള്ളവരാക്കുകയും ചെയ്തു എന്ന വസ്തുതകൂടി ഇതോട് ചേര്‍ത്തു വായിക്കേണ്ടതുണ്ട്. മെക്കാളെ സായ്പ് ആഗ്രഹിച്ചതുപോലെ ‘ബ്രൗണ്‍ സായ്പു’മാര്‍ക്കാണ് ആധുനിക വിദ്യാഭ്യാസം ജന്മം നല്‍കിയത്. പാശ്ചാത്യ വല്‍കരിക്കപ്പെട്ട മനസ്സിന്റെ ഉടമകളാണ് ആധുനിക വിദ്യാഭ്യാസം ലഭിച്ചവരില്‍ ഭൂരിപക്ഷവും. ‘വൈറ്റ് കോളര്‍’ ജോലി സമ്പാദിക്കുന്നതിനുള്ള ഉപാധി മാത്രമായാണ് ആധുനിക വിദ്യാഭ്യാസം വിദ്യാഭ്യാസത്തെ നോക്കിക്കാണുന്നത്. മഹാത്മാഗാന്ധിജിയും സക്കീര്‍ ഹുസൈനും ഇന്ത്യയ്ക്കു വേണ്ടി വിഭാവന ചെയ്ത തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ഏട്ടിലെ പശുവായി ഇപ്പോഴും തുടരുന്നു. വിദ്യാര്‍ത്ഥികളെ ‘കരിയറിസ്റ്റുക’ളായി രൂപാന്തരപ്പെടുത്തുന്നതിലാണ് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം അഭിമാനം കൊള്ളുന്നത്. ഭാഷാസാഹിത്യ പഠനവും മാനവിക വിഷയങ്ങളും വിദ്യാലയത്തിന്റെ പടിക്കു പുറത്താവുന്നതാണ് ഉപരി വിദ്യാഭ്യാസ രംഗത്തെ ഏറ്റവും പുതിയ പ്രവണത. ആഗോള വിപണിക്കാവശ്യമായ ‘പ്രഫഷനലുകളെ’ ഉല്പാദിപ്പിക്കുകയാണ് നവ കൊളോണിയല്‍ കാലത്തെ വിദ്യാഭ്യാസ ധര്‍മം. വിദ്യാഭ്യാസത്തിന്റെ വര്‍ത്തമാനം ചര്‍ച്ചാവിഷയമാവുമ്പോള്‍ ഇതവഗണിക്കാനാവില്ല. ഐ.ടി. വിദ്യാഭ്യാസത്തിനു നല്‍കിവരുന്ന അമിത പ്രാധാന്യം ആഗോള വിപണിക്കു വേണ്ട പണിയാളുകളെ ഉല്‍പാദിപ്പിക്കുന്നതിനുള്ള ആവേശത്തിന്റെ പ്രകടന പത്രികയാകുന്നു. വിപണിയാണ് വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കം തീരുമാനിക്കുന്നതെന്ന് ഇതില്‍നിന്നു മനസ്സിലാക്കേണ്ടിയിരിക്കുന്നു. വിദ്യാര്‍ത്ഥിയുടെ സര്‍വതോന്‍മുഖമായ വ്യക്തിത്വ വികാസം എന്ന ഏറെ ചര്‍വിത ചര്‍വണം ചെയ്യപ്പെട്ട വിദ്യാഭ്യാസ ലക്ഷ്യം പഴങ്കഥയാണെന്നര്‍ത്ഥം.
പരിമിതികളെല്ലാം ഉള്ളപ്പോഴും വിദ്യാഭ്യാസത്തിലെ ബദല്‍ ചിന്തകളെക്കൂടി കണക്കിലെടുത്ത് ചില പടംപൊഴിക്കലുകള്‍ക്ക് നമ്മുടെ ഔപചാരിക വിദ്യാഭ്യാസം മുതിര്‍ന്നു എന്നത് എടുത്തു പറയേണ്ടതുണ്ട്. ‘സ്കൂള്‍ നിരാസം’ എന്ന ഇവാന്‍ ഇല്ലിച്ചിന്റെ ആശയം കണക്കിലെടുത്ത് വാതില്‍പ്പുറ പഠനങ്ങള്‍ക്ക് സ്കൂൾ പാഠ്യപദ്ധതിയില്‍ ഇടം നല്‍കാന്‍ നമുക്കു സാധിച്ചു. സ്രോതസ്സുകളില്‍ നിന്നു നേരിട്ടു പഠിക്കാനുള്ള അവസരങ്ങള്‍ ഇതു വിദ്യാര്‍ത്ഥികള്‍ക്കു നല്‍കി. യഥാര്‍ത്ഥ പഠനം വിദ്യാലയത്തിന്റെ അടച്ചിട്ട മുറികള്‍ക്കകത്തല്ല എന്ന തിരിച്ചറിവില്‍ നിന്നാണ് ഈ മാറ്റം സാധ്യമായത്. പൗലോഫ്രയറുടെ ‘വിദ്യാഭ്യാസം വിമോചന’ത്തിന് എന്ന ആശയം കടമെടുത്ത് പ്രശ്നോന്നിത വിദ്യാഭ്യാസം പരീക്ഷിക്കാനും നാം ശ്രമിക്കുകയുണ്ടായി. സാമൂഹിക പ്രശ്നങ്ങള്‍ ക്ലാസ് റൂമുകളില്‍ ചര്‍ച്ചാവിഷയമാകുന്നതിനും പരിസ്ഥിതി, യുദ്ധം, സാമൂഹിക വിവേചനങ്ങള്‍ ആദിയായ പ്രശ്നങ്ങളിൽ കുട്ടികളിൽ പ്രതികരണ ബോധം വളര്‍ത്തുന്നതിനും ഇതുമൂലം സാധിച്ചു. എന്നാല്‍ ഭരണവര്‍ഗ താല്‍പര്യങ്ങൾ പാഠപുസ്തകങ്ങളിലൂടെ ഒളിച്ചുകടത്താനുള്ള ശ്രമങ്ങൾ ഏറെ വിവാദങ്ങൾ ക്ഷണിച്ചുവരുത്തുകയുണ്ടായി. കുട്ടികളെ സ്വതന്ത്രമായി ചിന്തിക്കാന്‍ പ്രാപ്തിയുള്ളവരാക്കുക എന്ന വ്യാജ മേല്‍വിലാസമാണ് പാഠപുസ്തക ഉള്ളടക്കത്തെ ‘സമ്മിതി നിര്‍മാണ’ത്തിനുള്ള ഉപകരണമാക്കാന്‍ ശ്രമം നടക്കുന്നത്. വിചിത്രമാണ് ഈ വൈരുധ്യം.
ബോധന രീതിശാസ്ത്രത്തില്‍ സമീപ ദശകങ്ങൾ വിപ്ലവകരമായ പരിവര്‍ത്തനങ്ങൾ കൊണ്ടുവന്നു എന്നത് എടുത്തുപറയേണ്ട നേട്ടമാണ്. അധ്യാപക കേന്ദ്രിത സമ്പ്രദായത്തില്‍ നിന്ന് പഠനം ഒരളവോളം വിദ്യാര്‍ത്ഥി കേന്ദ്രിതമായി മാറി. ആദ്യം പൊതുവിദ്യാലയങ്ങളിലും ഈയിടെയായി സി.ബി.എസ്.ഇ വിദ്യാലയങ്ങളിലും ഉണ്ടായ ഈ മാറ്റം കുട്ടിക്ക് സ്വയം പഠനത്തിനുള്ള അവസരം പ്രദാനം ചെയ്യുന്നു. വിദ്യാഭ്യാസ മനഃശാസ്ത്രത്തിലെ നൂതന ചിന്താധാരകളുമായി പൊരുത്തപ്പെടുന്ന മാറ്റങ്ങളാണ് ഈ രംഗത്തുണ്ടായിട്ടുള്ളത്. ഈ മാറ്റങ്ങളെ താഴെ പറയുംപ്രകാരം സംഗ്രഹിക്കാം.
ഒരു പാഠഭാഗം പഠിപ്പിക്കുമ്പോൾ വിവിധ ബുദ്ധിമേഖലകളിലുള്ളവരെ തൃപ്തിപ്പെടുത്തുന്നവിധം ക്ലാസ് ചിട്ടപ്പെടുത്താന്‍ പുതിയ തലമുറയിലെ അധ്യാപകർ ശ്രമിക്കുന്നു. ക്ലാസ്റൂം പ്രവര്‍ത്തനം എല്ലാ കുട്ടികള്‍ക്കും മനസ്സറിഞ്ഞ് പങ്കെടുക്കാൻ പറ്റുന്നവിധം വൈവിധ്യമുള്ളതായിരിക്കണം എന്ന നിഷ്ക്കര്‍ഷയുള്ളവരാണ് പുതിയ അധ്യാപക സമൂഹം. മുമ്പ് ഈ സാധ്യത വേണ്ടത്ര മനസ്സിലാക്കപ്പെട്ടിട്ടുണ്ടായിരുന്നില്ല.
വിദ്യാലയങ്ങള്‍:മാറുന്നമുഖച്ഛായ
പൊതു വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനു വേണ്ടി സമീപ ദശകങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ വന്‍തുക മുടക്കിയാണ് ‘സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ ഒരു കാലത്തും ഗുണം പിടിക്കുകയില്ല’ എന്ന സാമാന്യ ധാരണയെ തിരുത്തിയെഴുതിയത്. ഇന്ന് ഏറ്റവും സൗകര്യമുള്ള വിദ്യാലയങ്ങള്‍ സര്‍ക്കാര്‍ സ്കൂളുകളാണെന്ന് പറയാൻ രണ്ടാമതൊന്നാലോചിക്കേണ്ടതില്ല. കുടിവെള്ള സൗകര്യം, ടോയ്ലറ്റ് സൗകര്യം തുടങ്ങിയ പ്രാഥമിക സൗകര്യങ്ങള്‍ക്കു പുറമെ സൗജന്യ ഉച്ചഭക്ഷണവും സര്‍ക്കാര്‍/എയ്ഡഡ് സ്കൂളുകളില്‍ലഭ്യമാണ്.
വര്‍ഷാവര്‍ഷം സ്കൂളുകളുടെ കേടുപാടുകൾ തീര്‍ക്കുന്നതിനും സൗന്ദര്യവല്‍ക്കരണത്തിനും സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്നുണ്ട്. സ്കൂളുകള്‍ ശിശു സൗഹൃദപരം ആയിരിക്കണമെന്ന് നിര്‍ദേശിക്കപ്പെട്ടിരിക്കുന്നു. ‘ഒന്നാം ക്ലാസ് ഒന്നാന്തരം’ എന്ന മുദ്രാവാക്യം പൊതു വിദ്യാലയങ്ങളെ നവാഗത ഹൃദയങ്ങളെ ആകര്‍ഷിക്കുംവിധം അണിയിച്ചൊരുക്കുന്നതിനുള്ള ആഹ്വാനമായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കൈയെടുത്ത് ഈ ലക്ഷ്യം ഒരു പരിധിവരെ നിറവേറ്റുകയുണ്ടായി. ഇന്ന് പണ്ടേപ്പോലെ സ്കൂളുകള്‍ വിദ്യാര്‍ത്ഥികളെ ഭയപ്പെടുത്തി അകറ്റുന്നില്ല.
രക്ഷാകര്‍ത്താക്കളുടെപങ്കാളിത്തം
പുതിയ കരിക്കുലവും സിലബസും പഠന പ്രവര്‍ത്തനങ്ങളും കുട്ടികളുടെ പഠന പ്രക്രിയയില്‍ രക്ഷിതാക്കളുടെ പങ്ക് ഊന്നിപ്പറയുന്നുണ്ട്. മുതിര്‍ന്നവരില്‍ നിന്ന് ജീവിതാനുഭവങ്ങള്‍ ചോദിച്ചു മനസ്സിലാക്കാന്‍ പാഠപുസ്തകങ്ങള്‍ പ്രേരിപ്പിക്കുന്നതു കൊണ്ടു മാത്രമല്ല ഇത്. കുട്ടികളുടെ മാനസിക വളര്‍ച്ചയില്‍ രക്ഷിതാക്കള്‍ കൃത്യമായി ഇടപെടേണ്ടതുണ്ട് എന്ന തിരിച്ചറിവും ഇതിനു പ്രേരകമാണ്. ഇപ്പോഴത്തെ രക്ഷിതാക്കള്‍ അഭ്യസ്ത വിദ്യരാണ്. തങ്ങളുടെ കുട്ടികളെ ജീവിതത്തിന്റെ മത്സരയോട്ടത്തില്‍ മുന്നിലെത്തിക്കേണ്ടതുണ്ട് എന്ന് ഓരോ രക്ഷിതാവും മനസ്സിലാക്കുന്നു. കുട്ടികള്‍ പഠിക്കുന്നുണ്ടെന്നും വിദ്യാലയങ്ങളില്‍ നിന്ന് അവര്‍ക്കര്‍ഹമായത് ലഭിക്കുന്നുണ്ട് എന്നും ഉറപ്പു വരുത്തല്‍ തങ്ങളുടെ ബാധ്യതയാണെന്ന് രക്ഷിതാക്കള്‍ക്കറിയാം. അതിനാല്‍ അവരുടെ ഭാഗത്തു നിന്നുള്ള ഗുണകരമായ ഇടപെടലുകള്‍ ഇന്നുണ്ടാവുന്നുണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ രക്ഷിതാക്കളുടെ ഭാഗത്തു നിന്നുള്ള ജാഗ്രത അധികമായി ആവശ്യപ്പെടുന്നുണ്ട് എന്നുകൂടി പ്രസ്താവിക്കേണ്ടിയിരിക്കുന്നു. ദൃശ്യമാധ്യമങ്ങളും മൊബൈല്‍, നെറ്റ് തുടങ്ങിയ പുത്തന്‍ ആശയ വിനിമയോപാധികളും ഏറെ ദുരുപയോഗം ചെയ്യപ്പെടുന്നതിന്റെ തിക്തഫലങ്ങള്‍ ദിനേനെ നാം അറിഞ്ഞും അനുഭവിച്ചും കൊണ്ടിരിക്കുന്നു. കുറ്റകൃത്യങ്ങളിലേക്ക് കുട്ടികളെ ആകര്‍ഷിച്ചുകൊണ്ടുപോവുന്ന ഗൂഢ സംഘങ്ങള്‍ സജീവമാണ്. രക്ഷിതാക്കളുടെ നിരന്തരം ജാഗ്രത ആവശ്യമാക്കുന്ന സാമൂഹിക സാഹചര്യമാണിത്.
കുട്ടികളെക്കുറിച്ചുള്ള യാഥാര്‍ത്ഥ്യനിഷ്ഠമല്ലാത്ത അമിത പ്രതീക്ഷകള്‍ വച്ചുപുലര്‍ത്തുന്ന നല്ലൊരു ശതമാനം രക്ഷിതാക്കളുണ്ട്. അവര്‍ തങ്ങള്‍ക്ക് നേടാന്‍ സാധിക്കാതെ പോയത് തങ്ങളുടെ മക്കളിലൂടെ നേടണമെന്ന് ആഗ്രഹിക്കുകയും അതിനുള്ള തത്രപ്പാടില്‍ കുട്ടികളുടെ മനോവികാസത്തെ തടസ്സപ്പെടുത്തുന്ന അമിതാവേശ പ്രവൃത്തികളില്‍ അഭയം തേടുകയും ചെയ്യുന്നു. കുട്ടികളുടെ പ്രകൃതത്തെസ്സംബന്ധിച്ചോ കഴിവുകളെസ്സംബന്ധിച്ചോ ശരിയായ ധാരണയില്ലാത്തവരാണ് കുട്ടികളെ ഡോക്ടറോ എഞ്ചിനീയറോ ആക്കിയേ അടങ്ങൂ എന്ന വാശിയില്‍ കുട്ടികളെ നശിപ്പിക്കുന്നത്. കുട്ടിയുടെ അഭിരുചി കണക്കിലെടുക്കാതെയുള്ള ‘വിദ്യാഭ്യാസ പീഡനം’ വിപരീത ഫലമേ ഉളവാക്കൂ എന്ന് രക്ഷിതാക്കള്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു. പതുക്കെയാണെങ്കിലും ആളുകള്‍ ഇതു തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു എന്നത് ആശ്വാസകരമാണ്.
സ്വാതന്ത്ര്യാനന്തരം സാര്‍വത്രികവും സൗജന്യവുമായ വിദ്യാഭ്യാസത്തിനു വേണ്ട ഭരണപരമായ ശ്രമങ്ങൾ പുരോഗമിച്ചു. മുന്‍തലമുറയെ അപേക്ഷിച്ച് പുതുതലമുറയിൽ സ്കൂളിന്റെ പടി കാണാത്തവര്‍ അപൂര്‍വമോ അപൂര്‍വത്തില്‍ അപൂര്‍വമോ ആണ്. വിദ്യാഭ്യാസം അത്രമേല്‍ ജനകീയവും അതിജീവനത്തിന്റെ ആവശ്യോപാധിയുമായിരുന്നു. ഒരു ദശകം മുമ്പു വരെ പ്രാഥമിക വിദ്യാഭ്യാസം കൊണ്ട് മതിയാക്കുന്നവര്‍ ഏറെയായിരുന്നു. പഠനം തുടരുന്നവരില്‍ തന്നെ വലിയ ഭൂരിപക്ഷം പത്താം ക്ലാസോടെ ഔപചാരിക വിദ്യാഭ്യാസം അവസാനിപ്പിക്കുന്ന പ്രവണതക്കായിരുന്നു മുന്‍തൂക്കം. ഇപ്പോള്‍ വ്യക്തിഗത പഠനത്തിന്റെ സ്വാഭാവികമായ അതിര്‍ത്തി ഹയര്‍സെക്കണ്ടറിയോ ബിരുദമോ എങ്കിലുമായി വികസിച്ചതായി കാണാം. ഇത് പൊതുസമൂഹത്തിന് വിദ്യാഭ്യാസത്തോടുള്ള മനോഭാവത്തില്‍ വന്ന ഗുണപരമായ പരിവര്‍ത്തനത്തിന്റെ സൂചനയായെടുക്കാം. പെണ്‍കുട്ടികൾ ആണ്‍കുട്ടികളേക്കാൾ വിദ്യാഭ്യാസപരമായി ശാക്തീകരിക്കപ്പെട്ടതാണ് സമീപകാലത്തെ വിസ്മയകരമായ മാറ്റം. പഴയ തലമുറയില്‍ ആണുങ്ങളെ അപേക്ഷിച്ച് സ്ത്രീകളിലായിരുന്നു നിരക്ഷരത കൂടുതല്‍. ഇന്നാകട്ടെ ബിരുദവും ബിരുദാനന്തര ബിരുദവുമുള്ള പെണ്‍കുട്ടികള്‍ക്ക് തത്തുല്യ യോഗ്യതകളുള്ള ആണ്‍കുട്ടികളെ വരന്മാരായി കിട്ടുക താരതമ്യേനെ ദുഷ്കരമായിത്തീര്‍ന്നിരിക്കുന്നു. എല്ലാ മതജന വിഭാഗങ്ങളിലും ഈ മാറ്റം ദൃശ്യമാണ്.
ഉള്ളടക്കവും രീതിശാസ്ത്രവും മാറ്റത്തിന്റെ വഴികള്‍
വിദ്യാഭ്യാസം മുഖ്യമായും ഒരു ഭരണവര്‍ഗ സ്ഥാപനമായിരിക്കുമ്പോൾ നിലവിലുള്ള വ്യവസ്ഥിതിയുടെ സുഗമമായ നടത്തിപ്പിനാവശ്യമായ സാംസ്കാരികവും സാമൂഹികവുമായ സാഹചര്യമൊരുക്കലും അതിനൊത്തവിധം മനുഷ്യവിഭവം പാകപ്പെടുത്തലും വിദ്യാലയ ധര്‍മമായിത്തീരുന്നു. അധീന വര്‍ഗ ആശയങ്ങൾ അരക്കിട്ടുറപ്പിക്കുന്നതിനാണ് പാഠപുസ്തകങ്ങള്‍ എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കൊളോണിയല്‍ യുക്തികള്‍ക്കനുസൃതമായ ഉള്ളടക്കമാണ് ബ്രിട്ടീഷ് ഭരണകാലത്ത് നമ്മുടെ സ്കൂള്‍ കരിക്കുലത്തിനുണ്ടായിരുന്നത്. യൂറോ കേന്ദ്രിതമായ ജ്ഞാന വ്യവസ്ഥയില്‍ നിന്നുത്ഭവംകൊണ്ട ശാസ്ത്രമാനവിക ശാസ്ത്ര പാഠ വരികളാണ് സ്കൂള്‍ തലം മുതല്‍ സര്‍വകലാശാല തലം വരെ നാം പിന്തുടരുന്നത്. പരിണാമവാദം ഒരു വാദം എന്നതില്‍ കവിഞ്ഞ ശാസ്ത്രീയ സത്യം എന്ന നിലയ്ക്ക് പഠിപ്പിക്കപ്പെടുന്നത് ഉദാഹരണം. വിജ്ഞാനത്തിന്റെ വിദാതാക്കള്‍ യൂറോപ്യരും വെള്ളക്കാരുമാണെന്ന അസത്യം നമ്മുടെ ചരിത്ര പാഠപുസ്തകങ്ങൾ ചരിത്ര സത്യം എന്ന വ്യാജേനെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നു. ജനസംഖ്യാ വര്‍ധനവാണ് നാമനുഭവിക്കുന്ന സാമ്പത്തിക ഞെരുക്കങ്ങള്‍ക്കെല്ലാം മൂലഹേതു എന്ന മട്ടിലുള്ള പാഠപുസ്തക പ്രസ്താവനകൾ കൊളോണിയല്‍ യുക്തികളിൽ നിന്നു നാം മോചിതരല്ല എന്നതിനുള്ള മറ്റൊരുദാഹരണമാണ്.
പാശ്ചാത്യ മാതൃകയിലുള്ള ആധുനിക വിദ്യാഭ്യാസം അഭ്യസ്തവിദ്യരെ പിറന്ന നാടിന്റെ സംസ്കാരത്തില്‍ നിന്നും അകറ്റുകയും അധ്വാനത്തോടു വിമുഖതയുള്ളവരാക്കുകയും ചെയ്തു എന്ന വസ്തുതകൂടി ഇതോട് ചേര്‍ത്തു വായിക്കേണ്ടതുണ്ട്. മെക്കാളെ സായ്പ് ആഗ്രഹിച്ചതുപോലെ ‘ബ്രൗണ്‍ സായ്പു’മാര്‍ക്കാണ് ആധുനിക വിദ്യാഭ്യാസം ജന്മം നല്‍കിയത്. പാശ്ചാത്യ വല്‍കരിക്കപ്പെട്ട മനസ്സിന്റെ ഉടമകളാണ് ആധുനിക വിദ്യാഭ്യാസം ലഭിച്ചവരില്‍ ഭൂരിപക്ഷവും. ‘വൈറ്റ് കോളര്‍’ ജോലി സമ്പാദിക്കുന്നതിനുള്ള ഉപാധി മാത്രമായാണ് ആധുനിക വിദ്യാഭ്യാസം വിദ്യാഭ്യാസത്തെ നോക്കിക്കാണുന്നത്. മഹാത്മാഗാന്ധിജിയും സക്കീര്‍ ഹുസൈനും ഇന്ത്യയ്ക്കു വേണ്ടി വിഭാവന ചെയ്ത തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ഏട്ടിലെ പശുവായി ഇപ്പോഴും തുടരുന്നു. വിദ്യാര്‍ത്ഥികളെ ‘കരിയറിസ്റ്റുക’ളായി രൂപാന്തരപ്പെടുത്തുന്നതിലാണ് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം അഭിമാനം കൊള്ളുന്നത്. ഭാഷാസാഹിത്യ പഠനവും മാനവിക വിഷയങ്ങളും വിദ്യാലയത്തിന്റെ പടിക്കു പുറത്താവുന്നതാണ് ഉപരി വിദ്യാഭ്യാസ രംഗത്തെ ഏറ്റവും പുതിയ പ്രവണത. ആഗോള വിപണിക്കാവശ്യമായ ‘പ്രഫഷനലുകളെ’ ഉല്പാദിപ്പിക്കുകയാണ് നവ കൊളോണിയല്‍ കാലത്തെ വിദ്യാഭ്യാസ ധര്‍മം. വിദ്യാഭ്യാസത്തിന്റെ വര്‍ത്തമാനം ചര്‍ച്ചാവിഷയമാവുമ്പോള്‍ ഇതവഗണിക്കാനാവില്ല. ഐ.ടി. വിദ്യാഭ്യാസത്തിനു നല്‍കിവരുന്ന അമിത പ്രാധാന്യം ആഗോള വിപണിക്കു വേണ്ട പണിയാളുകളെ ഉല്‍പാദിപ്പിക്കുന്നതിനുള്ള ആവേശത്തിന്റെ പ്രകടന പത്രികയാകുന്നു. വിപണിയാണ് വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കം തീരുമാനിക്കുന്നതെന്ന് ഇതില്‍നിന്നു മനസ്സിലാക്കേണ്ടിയിരിക്കുന്നു. വിദ്യാര്‍ത്ഥിയുടെ സര്‍വതോന്‍മുഖമായ വ്യക്തിത്വ വികാസം എന്ന ഏറെ ചര്‍വിത ചര്‍വണം ചെയ്യപ്പെട്ട വിദ്യാഭ്യാസ ലക്ഷ്യം പഴങ്കഥയാണെന്നര്‍ത്ഥം.
പരിമിതികളെല്ലാം ഉള്ളപ്പോഴും വിദ്യാഭ്യാസത്തിലെ ബദല്‍ ചിന്തകളെക്കൂടി കണക്കിലെടുത്ത് ചില പടംപൊഴിക്കലുകള്‍ക്ക് നമ്മുടെ ഔപചാരിക വിദ്യാഭ്യാസം മുതിര്‍ന്നു എന്നത് എടുത്തു പറയേണ്ടതുണ്ട്. ‘സ്കൂള്‍ നിരാസം’ എന്ന ഇവാന്‍ ഇല്ലിച്ചിന്റെ ആശയം കണക്കിലെടുത്ത് വാതില്‍പ്പുറ പഠനങ്ങള്‍ക്ക് സ്കൂൾ പാഠ്യപദ്ധതിയില്‍ ഇടം നല്‍കാന്‍ നമുക്കു സാധിച്ചു. സ്രോതസ്സുകളില്‍ നിന്നു നേരിട്ടു പഠിക്കാനുള്ള അവസരങ്ങള്‍ ഇതു വിദ്യാര്‍ത്ഥികള്‍ക്കു നല്‍കി. യഥാര്‍ത്ഥ പഠനം വിദ്യാലയത്തിന്റെ അടച്ചിട്ട മുറികള്‍ക്കകത്തല്ല എന്ന തിരിച്ചറിവില്‍ നിന്നാണ് ഈ മാറ്റം സാധ്യമായത്. പൗലോഫ്രയറുടെ ‘വിദ്യാഭ്യാസം വിമോചന’ത്തിന് എന്ന ആശയം കടമെടുത്ത് പ്രശ്നോന്നിത വിദ്യാഭ്യാസം പരീക്ഷിക്കാനും നാം ശ്രമിക്കുകയുണ്ടായി. സാമൂഹിക പ്രശ്നങ്ങള്‍ ക്ലാസ് റൂമുകളില്‍ ചര്‍ച്ചാവിഷയമാകുന്നതിനും പരിസ്ഥിതി, യുദ്ധം, സാമൂഹിക വിവേചനങ്ങള്‍ ആദിയായ പ്രശ്നങ്ങളിൽ കുട്ടികളിൽ പ്രതികരണ ബോധം വളര്‍ത്തുന്നതിനും ഇതുമൂലം സാധിച്ചു. എന്നാല്‍ ഭരണവര്‍ഗ താല്‍പര്യങ്ങൾ പാഠപുസ്തകങ്ങളിലൂടെ ഒളിച്ചുകടത്താനുള്ള ശ്രമങ്ങൾ ഏറെ വിവാദങ്ങൾ ക്ഷണിച്ചുവരുത്തുകയുണ്ടായി. കുട്ടികളെ സ്വതന്ത്രമായി ചിന്തിക്കാന്‍ പ്രാപ്തിയുള്ളവരാക്കുക എന്ന വ്യാജ മേല്‍വിലാസമാണ് പാഠപുസ്തക ഉള്ളടക്കത്തെ ‘സമ്മിതി നിര്‍മാണ’ത്തിനുള്ള ഉപകരണമാക്കാന്‍ ശ്രമം നടക്കുന്നത്. വിചിത്രമാണ് ഈ വൈരുധ്യം.
ബോധന രീതിശാസ്ത്രത്തില്‍ സമീപ ദശകങ്ങൾ വിപ്ലവകരമായ പരിവര്‍ത്തനങ്ങൾ കൊണ്ടുവന്നു എന്നത് എടുത്തുപറയേണ്ട നേട്ടമാണ്. അധ്യാപക കേന്ദ്രിത സമ്പ്രദായത്തില്‍ നിന്ന് പഠനം ഒരളവോളം വിദ്യാര്‍ത്ഥി കേന്ദ്രിതമായി മാറി. ആദ്യം പൊതുവിദ്യാലയങ്ങളിലും ഈയിടെയായി സി.ബി.എസ്.ഇ വിദ്യാലയങ്ങളിലും ഉണ്ടായ ഈ മാറ്റം കുട്ടിക്ക് സ്വയം പഠനത്തിനുള്ള അവസരം പ്രദാനം ചെയ്യുന്നു. വിദ്യാഭ്യാസ മനഃശാസ്ത്രത്തിലെ നൂതന ചിന്താധാരകളുമായി പൊരുത്തപ്പെടുന്ന മാറ്റങ്ങളാണ് ഈ രംഗത്തുണ്ടായിട്ടുള്ളത്. ഈ മാറ്റങ്ങളെ താഴെ പറയുംപ്രകാരം സംഗ്രഹിക്കാം.
ഒരു പാഠഭാഗം പഠിപ്പിക്കുമ്പോൾ വിവിധ ബുദ്ധിമേഖലകളിലുള്ളവരെ തൃപ്തിപ്പെടുത്തുന്നവിധം ക്ലാസ് ചിട്ടപ്പെടുത്താന്‍ പുതിയ തലമുറയിലെ അധ്യാപകർ ശ്രമിക്കുന്നു. ക്ലാസ്റൂം പ്രവര്‍ത്തനം എല്ലാ കുട്ടികള്‍ക്കും മനസ്സറിഞ്ഞ് പങ്കെടുക്കാൻ പറ്റുന്നവിധം വൈവിധ്യമുള്ളതായിരിക്കണം എന്ന നിഷ്ക്കര്‍ഷയുള്ളവരാണ് പുതിയ അധ്യാപക സമൂഹം. മുമ്പ് ഈ സാധ്യത വേണ്ടത്ര മനസ്സിലാക്കപ്പെട്ടിട്ടുണ്ടായിരുന്നില്ല.
വിദ്യാലയങ്ങള്‍:മാറുന്നമുഖച്ഛായ
പൊതു വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനു വേണ്ടി സമീപ ദശകങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ വന്‍തുക മുടക്കിയാണ് ‘സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ ഒരു കാലത്തും ഗുണം പിടിക്കുകയില്ല’ എന്ന സാമാന്യ ധാരണയെ തിരുത്തിയെഴുതിയത്. ഇന്ന് ഏറ്റവും സൗകര്യമുള്ള വിദ്യാലയങ്ങള്‍ സര്‍ക്കാര്‍ സ്കൂളുകളാണെന്ന് പറയാൻ രണ്ടാമതൊന്നാലോചിക്കേണ്ടതില്ല. കുടിവെള്ള സൗകര്യം, ടോയ്ലറ്റ് സൗകര്യം തുടങ്ങിയ പ്രാഥമിക സൗകര്യങ്ങള്‍ക്കു പുറമെ സൗജന്യ ഉച്ചഭക്ഷണവും സര്‍ക്കാര്‍/എയ്ഡഡ് സ്കൂളുകളില്‍ലഭ്യമാണ്.
വര്‍ഷാവര്‍ഷം സ്കൂളുകളുടെ കേടുപാടുകൾ തീര്‍ക്കുന്നതിനും സൗന്ദര്യവല്‍ക്കരണത്തിനും സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്നുണ്ട്. സ്കൂളുകള്‍ ശിശു സൗഹൃദപരം ആയിരിക്കണമെന്ന് നിര്‍ദേശിക്കപ്പെട്ടിരിക്കുന്നു. ‘ഒന്നാം ക്ലാസ് ഒന്നാന്തരം’ എന്ന മുദ്രാവാക്യം പൊതു വിദ്യാലയങ്ങളെ നവാഗത ഹൃദയങ്ങളെ ആകര്‍ഷിക്കുംവിധം അണിയിച്ചൊരുക്കുന്നതിനുള്ള ആഹ്വാനമായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കൈയെടുത്ത് ഈ ലക്ഷ്യം ഒരു പരിധിവരെ നിറവേറ്റുകയുണ്ടായി. ഇന്ന് പണ്ടേപ്പോലെ സ്കൂളുകള്‍ വിദ്യാര്‍ത്ഥികളെ ഭയപ്പെടുത്തി അകറ്റുന്നില്ല.
രക്ഷാകര്‍ത്താക്കളുടെപങ്കാളിത്തം
പുതിയ കരിക്കുലവും സിലബസും പഠന പ്രവര്‍ത്തനങ്ങളും കുട്ടികളുടെ പഠന പ്രക്രിയയില്‍ രക്ഷിതാക്കളുടെ പങ്ക് ഊന്നിപ്പറയുന്നുണ്ട്. മുതിര്‍ന്നവരില്‍ നിന്ന് ജീവിതാനുഭവങ്ങള്‍ ചോദിച്ചു മനസ്സിലാക്കാന്‍ പാഠപുസ്തകങ്ങള്‍ പ്രേരിപ്പിക്കുന്നതു കൊണ്ടു മാത്രമല്ല ഇത്. കുട്ടികളുടെ മാനസിക വളര്‍ച്ചയില്‍ രക്ഷിതാക്കള്‍ കൃത്യമായി ഇടപെടേണ്ടതുണ്ട് എന്ന തിരിച്ചറിവും ഇതിനു പ്രേരകമാണ്. ഇപ്പോഴത്തെ രക്ഷിതാക്കള്‍ അഭ്യസ്ത വിദ്യരാണ്. തങ്ങളുടെ കുട്ടികളെ ജീവിതത്തിന്റെ മത്സരയോട്ടത്തില്‍ മുന്നിലെത്തിക്കേണ്ടതുണ്ട് എന്ന് ഓരോ രക്ഷിതാവും മനസ്സിലാക്കുന്നു. കുട്ടികള്‍ പഠിക്കുന്നുണ്ടെന്നും വിദ്യാലയങ്ങളില്‍ നിന്ന് അവര്‍ക്കര്‍ഹമായത് ലഭിക്കുന്നുണ്ട് എന്നും ഉറപ്പു വരുത്തല്‍ തങ്ങളുടെ ബാധ്യതയാണെന്ന് രക്ഷിതാക്കള്‍ക്കറിയാം. അതിനാല്‍ അവരുടെ ഭാഗത്തു നിന്നുള്ള ഗുണകരമായ ഇടപെടലുകള്‍ ഇന്നുണ്ടാവുന്നുണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ രക്ഷിതാക്കളുടെ ഭാഗത്തു നിന്നുള്ള ജാഗ്രത അധികമായി ആവശ്യപ്പെടുന്നുണ്ട് എന്നുകൂടി പ്രസ്താവിക്കേണ്ടിയിരിക്കുന്നു. ദൃശ്യമാധ്യമങ്ങളും മൊബൈല്‍, നെറ്റ് തുടങ്ങിയ പുത്തന്‍ ആശയ വിനിമയോപാധികളും ഏറെ ദുരുപയോഗം ചെയ്യപ്പെടുന്നതിന്റെ തിക്തഫലങ്ങള്‍ ദിനേനെ നാം അറിഞ്ഞും അനുഭവിച്ചും കൊണ്ടിരിക്കുന്നു. കുറ്റകൃത്യങ്ങളിലേക്ക് കുട്ടികളെ ആകര്‍ഷിച്ചുകൊണ്ടുപോവുന്ന ഗൂഢ സംഘങ്ങള്‍ സജീവമാണ്. രക്ഷിതാക്കളുടെ നിരന്തരം ജാഗ്രത ആവശ്യമാക്കുന്ന സാമൂഹിക സാഹചര്യമാണിത്.
കുട്ടികളെക്കുറിച്ചുള്ള യാഥാര്‍ത്ഥ്യനിഷ്ഠമല്ലാത്ത അമിത പ്രതീക്ഷകള്‍ വച്ചുപുലര്‍ത്തുന്ന നല്ലൊരു ശതമാനം രക്ഷിതാക്കളുണ്ട്. അവര്‍ തങ്ങള്‍ക്ക് നേടാന്‍ സാധിക്കാതെ പോയത് തങ്ങളുടെ മക്കളിലൂടെ നേടണമെന്ന് ആഗ്രഹിക്കുകയും അതിനുള്ള തത്രപ്പാടില്‍ കുട്ടികളുടെ മനോവികാസത്തെ തടസ്സപ്പെടുത്തുന്ന അമിതാവേശ പ്രവൃത്തികളില്‍ അഭയം തേടുകയും ചെയ്യുന്നു. കുട്ടികളുടെ പ്രകൃതത്തെസ്സംബന്ധിച്ചോ കഴിവുകളെസ്സംബന്ധിച്ചോ ശരിയായ ധാരണയില്ലാത്തവരാണ് കുട്ടികളെ ഡോക്ടറോ എഞ്ചിനീയറോ ആക്കിയേ അടങ്ങൂ എന്ന വാശിയില്‍ കുട്ടികളെ നശിപ്പിക്കുന്നത്. കുട്ടിയുടെ അഭിരുചി കണക്കിലെടുക്കാതെയുള്ള ‘വിദ്യാഭ്യാസ പീഡനം’ വിപരീത ഫലമേ ഉളവാക്കൂ എന്ന് രക്ഷിതാക്കള്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു. പതുക്കെയാണെങ്കിലും ആളുകള്‍ ഇതു തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു എന്നത് ആശ്വാസകരമാണ്.
നാളേക്കുള്ള കരുതലും നിക്ഷേപവും മൂലധനവുമായി വിദ്യാഭ്യാസത്തെ അധിക രക്ഷിതാക്കളും മനസ്സിലാക്കുന്നുണ്ടെങ്കിലും തൊഴില്‍ ലക്ഷ്യങ്ങളില്‍ മാത്രം ശ്രദ്ധയൂന്നിക്കൊണ്ടാണ് പലരും തങ്ങളുടെ ധാരണകളെ കരുപ്പിടിപ്പിക്കുന്നത് എന്നത് വലിയൊരു പരിമിതിയായി ശേഷിക്കുന്നു. വിദ്യാഭ്യാസത്തിന്റെ വിമോചന മൂല്യം വേണ്ടത്ര മനസ്സിലാക്കപ്പെടുന്നില്ല എന്നതാണ് നേര്. ‘അറിവ് എന്ന തിരിച്ചറിവില്‍ നിന്നാവണം വിദ്യാഭ്യാസത്തിന്റെ മൂല്യം രക്ഷിതാക്കള്‍ ഉള്‍ക്കൊള്ളാന്‍. അറിവു നേടുന്നതിലൂടെ തന്റെ കുട്ടി അധികാരത്തില്‍ പങ്കാളിയാകുകയാണ് എന്ന പ്രാധാന്യം രക്ഷിതാക്കള്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു. വിദ്യാര്‍ത്ഥിയെ അന്ധകാരങ്ങളില്‍ നിന്നും അടിമത്തത്തില്‍ നിന്നും മോചിപ്പിക്കാനുതകുന്നതാകണം വിദ്യ. പഠിക്കാന്‍ മാത്രമല്ല ചിന്തിക്കാന്‍ കൂടിയാണ് വിദ്യാലയത്തില്‍ പോവുന്നതെന്ന് വിദ്യാര്‍ത്ഥിക്കു മനസ്സിലാക്കിക്കൊടുക്കാന്‍ രക്ഷിതാക്കള്‍ക്കു സാധിക്കണം. തന്റെ കാലത്തെ അറിയാന്‍, തന്റെ ചുറ്റുപാടിനെ മനസ്സിലാക്കാന്‍, ഈ മണ്ണിനെയും അതിലെ മനുഷ്യരെയും നന്മയിലേക്കു നയിക്കാന്‍ തങ്ങളുടെ മക്കള്‍ വിദ്യാഭ്യാസത്തിലൂടെ പാകപ്പെടണം എന്ന ചിന്തയിലേക്കു കൂടി രക്ഷിതാക്കള്‍ വരുംനാളുകളില്‍ ഉയരും എന്നു നമുക്ക് പ്രത്യാശിക്കാം..